Thursday, October 7, 2010

യാത്രയയപ്പ്


കുഞ്ഞപ്പന്‍ ചേട്ടനും മറിയാമ്മ ചേടത്തിയും
എന്‍റെ, നല്ലവരാം അയല്‍ബന്ധുക്കള്‍.
സ്വന്തം മുറ്റത്തെപ്പോലും
പാദസ്പര്‍ശമേകി നോവിക്കാതവര്‍
സദയം ഈ ഭൂവില്‍ വാണരുളി.
വിദേശിയാമൊരു മൂത്തമകന്‍ ആന്‍റപ്പന്‍,
ക്രിസ്മസ് രാത്രികളില്‍ വന്നുദിച്ചിരുന്നു.
പിന്നീട്,
ആന്‍റപ്പന്‍ പന്ജവല്‍സര പദ്ധതിയായി.
ഒടുവിലോ,
ആന്‍റപ്പന്‍ പൊതികളായി.
ഇളയമകന്‍ പൈലറ്റ് ജോണി,
വീടിനു മുകളില്‍ താണുപറന്നിരുന്നു.
പിന്നീട്,
ജോണി പാസ്സിംഗ് ലൈറ്റിട്ടു പാഞ്ഞുപോയി.
ഒടുവില്‍,
ജോണിയൊരു മുഴക്കം മാത്രമായി.
മക്കള്‍ നല്‍കിയൊരു പിച്ചച്ചട്ടിയില്‍ കയ്യിട്ടും
മറിയാമ്മചേടത്തിയുടെ തലയിലുദിച്ച ട്യൂമര്‍ തിന്നും
ജീവിക്കുമൊരുനാളില്‍,
മക്കളെക്കണ്ട് കാലംപൂകാന്‍ ആശ തികട്ടിയവര്‍ക്ക്.
ഞൊടിയില്‍ അണഞ്ഞരികില്‍
ആന്‍റപ്പന്‍ തന്‍ പൊതി,
ജോണിതന്‍ മുഴക്കം.
പൊതി പ്രസവിച്ചൊരു ശവപ്പെട്ടിയില്‍
വിമാനം പ്രസവിച്ചൊരു ബോംബവര്‍ക്കേകി,
ദയ തുളുംബുമൊരു അന്ത്യനിദ്ര.
ചാവുകുഴിയുടെ ഗര്‍ഭപാത്രത്തില്‍..

No comments:

Post a Comment