Thursday, October 7, 2010

ഭ്രാന്തി


അവള്‍ ജനിച്ചതൊരു
പെണ്‍കുട്ടിയായിട്ടായിരുന്നു.
അവളുടെ മറ്റൊരു തെറ്റും
എനിക്കറിയില്ല.
അഞ്ചാം വയസില്‍
അവളെയോരുവന്‍ ലിംഗം തീറ്റിച്ചു.
അധ്യാപകന്‍റെ മടിയിലിരുന്ന
അവളുടെ തുടകളില്‍
കാമം ഇര തേടിയിരുന്നു.
രാത്രികളുടെ മറവില്‍ ഭിത്തിയിലോട്ടി
അവള്‍ മറ്റൊരു നിഴലായി.
മറ്റുള്ളവര്‍ക്ക്,
എല്ലാം അവളുടെ ഭ്രാന്തുകള്‍ ആയിരുന്നു.
യുവതിയായപ്പോള്‍,
അവളുടെ ശരീര വളര്‍ച്ചയില്‍ മനംനൊന്ത്
ദത്തെടുക്കാന്‍ ഒരുവനെത്തി.
കന്യാകുമാരിയിലെ പുലരിയില്‍,
മാനഭംഗം ചെയ്യപ്പെട്ട കുഞ്ഞിന്‍റെ
കണ്ണില്‍ നോക്കി അവള്‍ പുഞ്ചിരിച്ചു.
'ഞാന്‍ സന്യാസിനി' യെന്നലറി
അവള്‍ തിരക്കിലലിഞ്ഞു.
ഭ്രാന്തന്‍റെ മുടിയില്‍ തഴുകുന്ന
തെരുവ്ബാലനെ മുലയൂട്ടുന്ന
അവളെ ഞാന്‍ കണ്ടു.
എന്‍റെ കവിതകളുടെ കാറ്റേറ്റ്
അവളെന്‍റെ മാറില്‍ മയങ്ങി.
'പത്മശ്രീ' നല്‍കിയപ്പോള്‍
അവളെന്നെ തെറി വിളിച്ചു.
ജീവിതം പങ്കിടാന്‍ ക്ഷണിച്ചപ്പോള്‍
അവളെന്‍റെ കരണം പുകച്ചു.
ആസക്തികള്‍ കാഴ്ച്ച മറയ്ക്കവേ,
'ഭ്രാന്തീ'യെന്നലറിക്കൊണ്ട്
ഞാനവളെ കുത്തിക്കൊന്നു..

No comments:

Post a Comment